ടോസ് ജയിച്ചിട്ടും ഇന്ത്യ തകർന്നടിയുന്നു | IND vs ENG Test | Cricket | Test |

3dVisualiZation
0

ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച. 67/7(37)

ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തകർന്നടിയുന്നു......


67 റണ്‍സെടുക്കുന്നതിനിടെ ഇന്ത്യയുടെ ഒൻപത് വിക്കറ്റുകള്‍ നിലംപൊത്തി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ പേസര്‍ ജെയിംസ് ആന്‍ഡേഴ്സനാണ് ഇന്ത്യന്‍ മുന്‍നിര തകര്‍ത്തത്.
ആദ്യ അഞ്ച് ഓവറിനുള്ളില്‍ തന്നെ ഓപ്പണര്‍ കെ.എല്‍ രാഹുല്‍ (0), ചേതേശ്വര്‍ പൂജാര (1) എന്നിവരെ ആന്‍ഡേഴ്സന്‍ മടക്കിയിരുന്നു.




ജയിംസ് ആന്‍ഡേഴ്‌സണ്‍ വിതച്ച നാശത്തില്‍ നിന്ന് പതിയെ രക്ഷപ്പെടുന്ന ഇന്ത്യ ലീഡ്‌സില്‍ ഒന്നാംദിനം ലഞ്ചിന് പിരിയുമ്പോള്‍ നാലിന് 56 എന്ന നിലയിലായിരുന്നു.
ലഞ്ചിന് ശേഷം ഇറങ്ങിയ റിഷഭ് പന്തിനും അതികം പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. 9 ബോളില്‍ 2 റൺ എടുത്ത് റിഷഭ് പന്തും പുറത്തായി. ഏറെ താമസിക്കാതെ രോഹിത് ശർമ്മയും ഷമ്മിയും തൊട്ടടുത്ത ബോളുകളിൽ പുറത്തായി. 38-ാ മത്തെ ഓവറില്‍ സാം കറെന് തൊട്ടടുത്ത ബോളുകളിൽ വിക്കറ്റ് സമ്മാനിച്ച്  ജസ്പ്രീത് ബുംറയും , രവീന്ദ്ര ജഡേജയും പുറത്തായി.

പന്തെടുത്ത ആദ്യ ഓവറില്‍ തന്നെ ആന്‍ഡേഴ്‌സണ്‍ ഇംഗ്ലണ്ടിന് വിക്കറ്റ് സമ്മാനിച്ചു.
മത്സരത്തിലെ അഞ്ചാം പന്തില്‍ മികച്ച ഫോമിലുള്ള രാഹുല്‍ പുറത്ത്. ആന്‍ഡേഴ്‌സണിന്റെ ഇന്‍സ്വിങര്‍ കവറിലൂടെ കളിക്കാനുള്ള ശ്രമം എഡ്ജായി വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലറുടെ കയ്യില്‍ അവസാനിച്ചു. അഞ്ചാം ഓവറിലെ ആദ്യ പന്തില്‍ പൂജാരയും മടങ്ങി. ഇത്തവണ ഒരു ഔട്ട് സ്വിങര്‍ പൂജാരയുടെ ബാറ്റിലുരസി ബട്‌ലറുടെ കയ്യിലെത്തി. 11-ാം ഓവറിന്റെ അവസാന പന്തിലായിരുന്നു കോലിയുടെ വിക്കറ്റ്. ആന്‍ഡേഴ്‌സണിനെതിരെ ഷോട്ട് കളിക്കാനുള്ള ശ്രമം ബട്‌ലറുടെ കൈകളില്‍ തന്നെ ഒതുങ്ങി.
മൂന്ന് വിക്കറ്റ് നഷ്ടമായതോടെ ശ്രദ്ധയോടെയാണ് രാഹനെ- രോഹിത് സഖ്യം ബാറ്റ് വീശിയിരുന്നത്. രോഹിത്തിന് 15 റണ്‍സെടുക്കാന്‍ 75  പന്തുകള്‍ വേണ്ടിവന്നു. മോശം ഷോട്ടുകള്‍ക്ക് ശ്രമിച്ചതേയില്ല. ഒരു ബൗണ്ടറി മാത്രമാണ് നേടിയത്.




നേരത്തെ മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. ലോര്‍ഡ്‌സില്‍ ജയിച്ച ടീമിനെ അതേപടി ലീഡ്‌സിലും നിലനിര്‍ത്തുകയായിരുന്നു. കോലി ക്യാപ്റ്റനായിരിക്കുമ്പോള്‍ മുമ്പ് മൂന്ന് തവണ മാത്രമാണ് ഇത്തരത്തില്‍ സംഭവിച്ചിട്ടുള്ളത്. 64 ടെസ്റ്റുകളില്‍ കോലി കോലി ഇന്ത്യയുടെ ക്യാപ്റ്റനായി. എന്നാല്‍ അതില്‍ 60 തവണയും ഓരോ മാറ്റം വരുത്തിയാണ് കോലി ടീമിനെ ഇറക്കിയിട്ടുള്ളത്.



ഇംഗ്ലണ്ട് രണ്ട് മാറ്റം വരുത്തി. ഡൊമിനിക് സിബ്ലി, മാര്‍ക് വുഡ് എന്നിവര്‍ പുറത്തായി. ഡേവിഡ് മലാന്‍, ക്രെയ്ഗ് ഓവര്‍ടോണ്‍ എന്നിവരാണ് പകരക്കാര്‍. വുഡിന് കഴിഞ്ഞ മത്സരത്തില്‍ പരിക്കേറ്റിരുന്നു.

38 ഓവറില്‍ 9 ന് 69 എന്ന നിലയില്‍ ആണ് ഇന്ത്യ ഇപ്പോൾ. 
ജസ്പ്രീത് ബുംറ, ഇശാന്ത് ശർമ്മയും ആണ് ക്രീസ്സില്‍.


Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !